Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Loos First Test

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെടാനുണ്ടായ അഞ്ച് കാരണങ്ങള്‍

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഹോം ടെസ്റ്റ് പരമ്പര 2-0നു സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇറങ്ങിയത്.

2010നുശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയില്‍ ഒരു ടെസ്റ്റ് ജയിക്കാന്‍ സാധിച്ചില്ലെന്നും ഇന്ത്യയില്‍ മുമ്പു കളിച്ചു പരിചയമില്ലാത്ത എട്ടു പേരടങ്ങിയതാണ് അവരുടെ ടീമെന്നുമെല്ലാം നിരീക്ഷിക്കപ്പെട്ടു. മത്സരത്തിന്‍റെ മൂന്നാംദിനം ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കുന്നതുവരെ എല്ലാം ഭദ്രം. എന്നാല്‍, പ്രതീക്ഷകള്‍ കീഴ്‌മേല്‍മറിച്ച് 30 റണ്‍സ് ജയവുമായി പ്രോട്ടീസ് ഈഡന്‍ ഗാര്‍ഡന്‍സില്‍ വസന്തം തീര്‍ത്തു.

തോല്‍വിക്കുശേഷം പതിവുപോലെ കീറിമുറിക്കല്‍. അതിലൂടെ കണ്ടെത്തിയത് അഞ്ച് കാരണങ്ങള്‍.

പിച്ച് തിരിഞ്ഞുകുത്തി

ഇന്ത്യന്‍ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ തോല്‍വിക്കുശേഷം ആദ്യ പറഞ്ഞത് തങ്ങള്‍ ആവശ്യപ്പെട്ടതുപോലുള്ള പിച്ചായിരുന്നു ക്യുറേറ്റര്‍ ഒരുക്കിയതെന്നാണ്. അതെ, ഒന്നാംദിനം മുതല്‍ ടേണിംഗ് ലഭിക്കുന്ന പിച്ച്. രണ്ടും മൂന്നും ദിനങ്ങള്‍ ആയപ്പോള്‍ പിച്ച് ടീം ഇന്ത്യയെ തിരിഞ്ഞുകുത്തി.

മികച്ച ഡിഫെന്‍സ് നടത്തിയവര്‍ സ്‌കോര്‍ ചെയ്‌തെന്നാണ് ഗംഭീറിന്‍റെ വാദം. അതിനായി മുന്നോട്ടുവയ്ക്കുന്നത് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബൗമയുടെ രണ്ടാം ഇന്നിംഗ്‌സിലെ 55 നോട്ടൗട്ട്. മത്സരത്തില്‍ ആകെ പിറന്ന അര്‍ധസെഞ്ചുറിയും ബൗമയുടേതാണ്. 2024ല്‍ ന്യൂസിലന്‍ഡ് ഇന്ത്യയില്‍ എത്തിയപ്പോഴും ഇതേ അവസ്ഥയിലായിരുന്നു ടീം ഇന്ത്യ. അന്ന് കിവീസ് പറന്നകന്നത് മൂന്നു മത്സര പരമ്പര 3-0നു തൂത്തുവാരിയശേഷം. ഇംഗ്ലണ്ടിലെ ഫ്‌ളാറ്റ് പിച്ചില്‍ 2-2നു പരമ്പര സമനിലയിലാക്കിയതാണ് ശുഭ്മാന്‍ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള നിലവിലെ ടീം എന്നതും വിസ്മരിക്കരുത്.

ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാരെ വിലകുറച്ചുകണ്ടോ എന്നതും സുപ്രധാന ചോദ്യം. സ്പിന്നര്‍ കേശവ് മഹാരാജായിരിക്കും പ്രോട്ടീസിന്‍റെ തുറുപ്പ് എന്നായിരുന്നു വിശ്വാസം. എന്നാല്‍, രണ്ട് ഇന്നിംഗ്‌സിലും നാല് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍ സൈമണ്‍ ഹാര്‍മര്‍ പ്ലെയര്‍ ഓഫ് ദ മാച്ചായി.
ബാറ്റിംഗ് തകര്‍ന്നടിഞ്ഞു

ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ തുടര്‍ച്ചയായ രണ്ട് പരാജയമാണ് തോല്‍വിയുടെ മറ്റൊരു കാരണം. രണ്ട് ഇന്നിംഗ്‌സിലുമായി 282 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 39 റണ്‍സ് നേടിയ കെ.എല്‍. രാഹുല്‍. ഇന്ത്യയുടെ രണ്ട് ഇന്നിംഗ്‌സില്‍ 30 റണ്‍സ് കടന്ന മറ്റൊരുതാരം രണ്ടാം ഇന്നിംഗ്‌സില്‍ 31 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറും. ഇത്രയും ദയനീയ ബാറ്റിംഗുമായി ഒരു ടീം ജയിക്കുന്നത് എങ്ങനെ..?

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 159ന് എതിരേ, ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നിട്ടും ഒന്നാം ഇന്നിംഗ്‌സില്‍ നേടാന്‍ സാധിച്ചത് 30 റണ്‍സിന്‍റെ ലീഡ് മാത്രം.

ഗില്ലിന്‍റെ പരിക്ക്

ഇന്ത്യന്‍ ബാറ്റിംഗിന്‍റെ ദയനീയ പ്രകടനത്തിനു പ്രധാന കാരണം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പരിക്കേറ്റു പുറത്തായതാണ്. ഇംഗ്ലണ്ടിനും വെസ്റ്റ് ഇന്‍ഡീസിനും എതിരായ പരമ്പരകളില്‍ ഗില്ലായിരുന്നു ഇന്ത്യന്‍ ബാറ്റിംഗിനെ മുന്നില്‍നിന്നു നയിച്ചത്.

ആദ്യ ഇന്നിംഗ്‌സില്‍ മൂന്നു പന്ത് നേരിട്ട് നാല് റണ്‍സുമായി ഗില്‍ മടങ്ങിയത് ഇന്ത്യക്കു കനത്ത പ്രഹരമായി. ശുഭ്മാന്‍ ഗില്‍ രണ്ട് ഇന്നിംഗ്‌സിലുമായി 30 റണ്‍സ് നേടുമെന്നു കരുതിയാല്‍ ഇന്ത്യ പരാജയപ്പെടില്ലെന്നു സാരം. സൈമണ്‍ ഹാര്‍മറിനെ സ്ലോഗ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തിയപ്പോഴായിരുന്നു ഗില്ലിനു പരിക്കേറ്റത്. ഹാര്‍മറിനു മുന്നിലാണ് ഇന്ത്യന്‍ ബാറ്റര്‍മാരിലേറെയും മുട്ടുമടക്കിയതെന്നതും ശ്രദ്ധേയം. യശസ്വി ജയ്‌സ്വാളും കെ.എല്‍. രാഹുലും ധ്രുവ് ജുറെലും ഋഷഭ് പന്തുമെല്ലാം പരാജയപ്പെട്ടതോടെ ഗില്ലിന്‍റെ അഭാവം ശരിക്കും നിഴലിച്ചു എന്നതും വാസ്തവം.

തന്ത്രമില്ലാത്ത പന്ത്

ശുഭ്മാന്‍ ഗില്ലിന്‍റെ അഭാവത്തില്‍ മത്സരത്തില്‍ ഇന്ത്യയെ തുടര്‍ന്നു നയിച്ചത് വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്തായിരുന്നു. മൂന്നാംദിനം ഇടംകൈ സ്പിന്നര്‍മാരായ അക്‌സര്‍ പട്ടേല്‍-രവീന്ദ്ര ജഡേജ എന്നിവരെക്കൊണ്ട് പന്ത് എറിയിച്ചുതുടങ്ങിയ ഋഷഭ് പന്തിന്‍റെ മണ്ടത്തരം ഇന്ത്യക്കു വിനയായി. ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയായിരുന്നു ഈ തീരുമാനം. എട്ടാം വിക്കറ്റില്‍ തെംബ ബൗമയും കോര്‍ബിന്‍ ബോഷും ചേര്‍ന്ന് 44 റണ്‍സ് സ്വന്തമാക്കിയത് ഈ സമയത്തായിരുന്നു. അതോടെ 75/6 എന്ന നിലയില്‍നിന്ന് പ്രോട്ടീസ് കരയറി. ഒടുവില്‍ ജസ്പ്രീത് ബുംറയെ കൊണ്ടുവന്നാണ് ഈ കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചതെന്നതും ശ്രദ്ധേയം. അതാകട്ടെ മൂന്നാംദിനത്തിലെ 13-ാം ഓവറില്‍.

ടീം സെലക‌്ഷന്‍

നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ പ്ലേയിംഗ് ഇലവനെ ഇറക്കിയത്. അതില്‍ കുല്‍ദീപ് യാദവ് ഒഴികെയുള്ള രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍. ജഡേജയ്ക്കും വാഷിംഗ്ടണിനും ആദ്യ ഇന്നിംഗ്‌സില്‍ വിക്കറ്റ് ലഭിച്ചില്ല. നേടിയത് 27ഉം 16ഉം റണ്‍സ്. രണ്ടാം ഇന്നിംഗ്‌സില്‍ വാഷിംഗ്ടണിനെ പന്ത് ഏല്‍പ്പിച്ചുമില്ല.

ഫോമില്‍ അല്ലാത്ത സായ് സുദര്‍ശനെ പുറത്തിരുത്തിയാണ് വാഷിംഗ്ടണ്‍ സുന്ദറിനെയും ധ്രുവ് ജുറെലിനെയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. വാഷിംഗ്ടണിന്‍റെ ബൗളിംഗിനെ ഡിപ്പെന്‍ഡ് ചെയ്യുന്നില്ലെങ്കില്‍ സായ് സുദര്‍ശനെയോ ദേവ്ദത്ത് പടിക്കലിനേയോ മൂന്നാം നമ്പറില്‍ ഇറക്കാമായിരുന്നു.

Latest News

Up